"കുട്ടിക്കാലത്ത് നിന്നെ ഞാൻ തട്ടിയിട്ടത് ഓർമ്മയുണ്ടോ?" "ഉം" "നമ്മുടെ വിരലുകൾ കോർത്ത് നിന്നെ എഴുന്നേൽപ്പിക്കാനായിരുന്നു അത്." "അത്രയ്ക്ക് ഇഷ്ടമെങ്കിൽ പിന്നീട് എന്ത് കൊണ്ട് അകന്നു?" "നിന്റെ വിരലുകൾക്ക് ജീവിതത്തിന്റെ ധൃതി ബാധിച്ചിരുന്നു." "ഓഹോ, ഇപ്പോഴോ?" "വേദനക്കിടയിൽ നീ തേടുന്നത് നമ്മൾ കോർക്കുന്ന വിരലുകൾ ആണെന്ന് ഉറപ്പിച്ചത് കൊണ്ട്!"
കളിത്തട്ടിലും മരണക്കിടക്കയിലും കോർത്തത് ഒരേ വിരലുകൾ. പക്ഷെ അത് സമ്മാനിച്ച അനുഭൂതി വ്യത്യസ്തം. വിരലുകൾ നമ്മളെ ജീവിതം പഠിപ്പിക്കുന്നു.
ചുമ്മാ അങ്ങനെ കിടക്കുമ്പോള്‍ മനസ്സില്‍ ആരോ തട്ടിവിളിക്കുന്നപോലെ. ഒരോര്‍മ്മയാണ്; മറന്നു എന്ന് കരുതിയത്. വലുതായ, എന്നാല്‍ പ്രിയപ്പെട്ടൊരു കുപ്പായംപോലെ ആ ഓര്‍മ്മ ഉടുക്കാന്‍ എന്നെ വിളിക്കുന്നു. എത്ര മുറിച്ചിട്ടും നീറ്റല്‍ കൂടികൊണ്ടിരിക്കുന്നു എന്നല്ലാതെ അത് പാകമാകുന്നതേയില്ല. ഒടുവില്‍ ഉടുക്കാനും കളയാനും കഴിയാതെ അവിടെകിടക്കെന്ന് അരിശം കൊണ്ടു; തികട്ടിവന്ന വിഷമം ആരുടെയെന്ന് നിര്‍ണ്ണയിക്കാനാവാതെ!
ബധിരത ഒരു വലിയ കുറവാണെന്ന് ഒരു എട്ട് വയസ്സുകാരനെ വിശ്വസിപ്പിക്കുക. ശിഷ്ടജീവിതം മുഴുവൻ അവഗണിക്കുക, ഒറ്റപ്പെടുത്തുക, പരിഹസിക്കുക, അവസരം നിഷേധിക്കുക, കുറച്ചു കാണുക, അങ്ങനെയെന്തെല്ലാം! കുറവുകൾ പലപ്പോഴും ആജീവനാന്തം നിലനിൽക്കുന്ന മാനസികാഘാതം കൂടിയാണ്.
like a train that was derailed, you never came. and then i realized that perhaps it wasn't the train. it was you. it was over. but my mind never fully processed that. and it waited. till the end of time.