വാചാലതയുടെ സാഗരത്തിൽ എപ്പഴോ... നീ അവശേഷിച്ചു പോയ മൗനത്തിന്റെ തുള്ളി ഇരിപ്പുണ്ട് ചിരിച്ചു തള്ളിക്കളഞ്ഞ വാക്കുകൾ പിന്നീട് ആർത്തലയ്ക്കുന്ന തിരയായി വന്ന് ഹൃദയഭിത്തിയിലിടിച്ചു കയറും മുമ്പ്... എനിക്കാ മൗനത്തിന്റെ തുള്ളിയെ കണ്ടെത്തണം...
മരണത്തിൽ അവസാനിക്കുന്ന ചില കാത്തിരിപ്പുകൾ... അല്ലെങ്കിൽ തന്നെ ആഘോഷങ്ങളില്ലാത്ത വരവുകളായിരുന്നു പലരുടെയും, ഉള്ളിൽ നിരാശയും ഭയവും തോരാത്ത മഴപോലെ പെയ്യുമ്പോഴും ഉറ്റവരുടെ കാത്തിരിപ്പിലേക്ക് പ്രതീക്ഷയുടെ പുഞ്ചിരിയുമായി അണയാൻ അവരെത്ര ആഗ്രഹിച്ചിട്ടുണ്ടാവും... ചുറ്റിലും മരണത്തിന്റെ ഗന്ധമാണ് ഒരു ദിവസം കൂടി ജീവിച്ചിരിക്കുക എന്നതിനേക്കാൾ വലിയ സാഹസികതയില്ല ഇപ്പോൾ...