വിണ്ടുകീറിയ മനസ്സിന്റെ
വിങ്ങലുകളിലേക്കാണ്
ഓർമ്മകളുടെ ഭാണ്ഡക്കെട്ടുമായി
നീ പെയ്തിറങ്ങുന്നത്.
തുള്ളികളായി ഓരോ തവണ
എന്നിലേക്ക് നീ ആഴ്ന്നിറങ്ങുമ്പോഴും
എവിടെയോ നഷ്ട്ടമായ സ്മരണകളുടെ
വർഷപാതം കണ്ണുകളിൽ പ്രതിധ്വനിക്കുന്നു.
അനുവാദമില്ലാതെ കയറിവരുന്ന
ചില ഓർമ്മകൾ ചിന്തകളിൽ
വീണ്ടും പൂക്കുമ്പോൾ,
തമസരിച്ചെത്തുന്ന ജാലക വിടവിലൂടെ,
ഹൃദയത്തിലൊരു നോവുപാട്ടുമായി
ഏതോ വൃഷ്ടിയോടൊപ്പം ശീതകാറ്റ്
കടന്നു വരുന്നു..!
-